പന്തീരാണ്ട് കൊല്ലം
പഴകിയ
പുരാണേതിഹാസത്തിൽ
യുദ്ധതന്ത്ര
കുതന്ത്രങ്ങളുടെ
ചക്രവ്യൂഹത്തിൽ
അകപ്പെട്ട
ദ്വാപരയുഗത്തിലെ
ഫൽഗുന പുത്രാ
നീയിന്നറിഞ്ഞോ
കലിയുഗത്തിലെ
അഭിമന്യൂവിനെ പറ്റി.
പ്രസന്ന വദനനായ
യുവത്വത്തെ
ജാതിക്കോമര
രാഷ്ട്രീയത്തിൽ
പുഴുത്തു നാറിയ
പ്രസ്ഥാനങ്ങൾക്കായി
ഇരുൾ മൂടിയ രാവിന്റെ
മറവിൽ
നിർദ്ദയ
ചക്രവ്യൂഹത്തിനുള്ളിൽ
കഠാരമുനയാൽ മാറു
പിളർന്നപ്പോൾ
കൈയടിച്ചും കൊടി
പിടിച്ചും
കൊണ്ടും കൊടുത്തും
വളർത്തിയതൊക്കെയും
എന്നേ മരിച്ചു
മണ്ണടഞ്ഞിരിന്നു.
വായുവിൽ
ചുഴറ്റിയെറിഞ്ഞ മുഷ്ടികൾ
നമ്മെ ഒത്തൊരുമയിൽ
നിർത്തണ്ണം.
ബലി കൊടുത്ത് ബലി
കൊടുത്ത് നേടിയ മോചനം
ഇനിയുമെത്ര ബലി
കെടുത്ത് വീടണം.
സമത്വസുന്ദര
സ്വപ്നത്തിനായി
പോരാടണം നമ്മൾ
എന്നാലും
നിണമൊഴുക്കിയ
വിപ്ലവങ്ങളെ പടിയടച്ച് തളളണം,
അസമത്വം അസ്തമിക്കും
നാൾ വരെ
തുടരണമീ പോരാട്ടം, ആശയങ്ങളുടെ
പോരാട്ടം.
No comments:
Post a Comment